അസ്സലാമു അലൈക്കും,

ലോകത്ത് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചൈതന്യം തകര്‍ക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നവരാണ് ജൂതന്‍മാര്‍ . ഇസ്‌ലാമിന്റെ ആത്മാവിന്‌ മുറിവേല്‍പ്പിക്കുന്നതിലൂടെ അതിന്  സാധിക്കുമെന്നവര്‍ മനസ്സിലാക്കി. മുഹമ്മദുര്‍റസൂലുല്ലാഹ്  മാറ്റിനിര്‍ത്തുന്നതിലൂടെ ഇസ്‌ലാം ശവസമാനമായ കേവലം ഒരു ജനക്കൂട്ടമായി നിപതിക്കുമെന്നവര്‍ ഉറപ്പിച്ചു.

മുഹമ്മദുര്‍റസൂലുല്ലാഹ്  ഇല്ലായ്മ ചെയ്യാന്‍ ആദ്ധാത്മിക മേഖലയാണ് തകര്‍ക്കേണ്ടതെന്നവര്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് സമ്മതം ലഭിച്ച മശാഇഖുമാരിലൂടെ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ഇസ്‌ലാം ഇല്ലാതെയാക്കാന്‍ എല്ലാ അടവുകളും ഉപയോഗിച്ചു.

പണ്ഡിത സഭകള്‍ എന്ന പേരില്‍ കമ്മിറ്റികള്‍ തട്ടിപ്പടച്ചുണ്ടാക്കി അത്തരം സഭകള്‍ക്ക് ആധികാരികതയുണ്ടെന്ന് സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഖുര്‍ആന്‍ , സുന്നത്ത് , ഇജ്മാഅ് , ഖിയാസ്  എന്ന പോലെ സഭാകമ്മിറ്റികളെ അഞ്ചാം പ്രമാണമായി അവതരിപ്പിച്ചു.

ഈ മാറിമാറി വരുന്ന കമ്മിറ്റികള്‍ പുറത്ത് വിടുന്ന മാലിന്യങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ മനുഷ്യര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കു മുന്നില്‍ വിഘാതമായി സഭാകമ്മിറ്റികള്‍ നിലയുറപ്പിച്ചു.
മദ്രസകളുടേയും മസ്ജിദുകളുടേയും എണ്ണപ്പെരുപ്പം കാണിച്ച് ഈമാന്‍ നഷ്ടപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭകള്‍ പരിശുദ്ധ ദീനിന്റെ ആത്മാവ് നശിപ്പിക്കാനിറങ്ങിയ ജൂതകുതന്ത്രത്തിനാണ് പിന്തുണ നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞ് മാറിച്ചിന്തിക്കുന്നത് നല്ലതാണ് .
കുറേ കെട്ടിടങ്ങളും ഈമാന്‍ കെട്ടടങ്ങിയ കുറേ മനുഷ്യരും ചേര്‍ന്ന്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന പ്രകടനം ആത്യന്തിക വിജയത്തിലെത്തിക്കുകയില്ല. പ്രാസ്ഥാനികമായ അഹങ്കാരമേ നല്‍കുകയുള്ളൂ.
ജനലക്ഷങ്ങള്‍ ഒത്തുകൂടിയ സമ്മേളനങ്ങള്‍ കണ്ട് ഇവരൊക്കെ തങ്ങളുടെ അനുയായികളാണെന്ന് പറയുന്നവര്‍
" കീഴിലുള്ളവരെ സംബന്ധിച്ച് തങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന്‍ " തിരുവചനം വിസ്മരിക്കാതിരിക്കുന്നത് നല്ലതാണെന്ന് ഞാനവരെ ഓര്‍മ്മപ്പെടുത്തുകയാണ് .
ബഹുമാനപ്പെട്ട റസൂല്‍ ( സ ) തങ്ങളും ഗൗസുല്‍ അഅ്ളം( റ ) വും മറ്റു മശാഇഖുമാരും എന്നെ ഏല്‍പ്പിച്ച ദൗത്യം എന്ന നിലയിലാണ് നിരന്തരമായി നിങ്ങളെ വിജയിക്കുവാനുള്ള മാര്‍ഗ്ഗം ഞാന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .
പണവും ജനപിന്തുണയും സ്ഥാനമാനങ്ങളും ഇല്ലാതെയാകുമെന്ന് കരുതി ശാശ്വതമായ നേട്ടം നഷ്ടപ്പെടുത്തരുതെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് . ഖാദിരിയ്യാ ത്വരീഖത്ത് ശരിയല്ലെന്ന്‍ പറയാന്‍ നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നൊന്നായി ഒഴിഞ്ഞിരുന്ന് പരിശോധിച്ചാല്‍ നിങ്ങളുടെ അബദ്ധം നിങ്ങള്‍ക്കു തന്നെ ബോധ്യമാകും.
നബി( സ ) തങ്ങള്‍ വരെയുള്ള മഹത്തായ സില്‍സിലയിലെ പരിശുദ്ധാത്മാക്കള്‍ക്കെതിരെയാണ് നിങ്ങള്‍ തീരുമാനമെടുത്തിരിക്കുന്നത് . തെറ്റു തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ നാശകരമായ ആ തീരുമാനത്തിന്റെ തിക്താനുഭവം മരണ വേളയിലെങ്കിലും തിരിച്ചറിയേണ്ടി വരുമെന്ന് നിങ്ങള്‍ ഉറപ്പിക്കുക.