അസ്സലാമു അലൈക്കും,
ശത്രു കരങ്ങളാല്‍ വധിക്കപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നതിന്നു മുമ്പ് മഹാനവര്‍കള്‍ അബൂ സൗര്‍ ( റ ) വിനോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ എന്റെ റബ്ബില്‍ വളരേയധികം പ്രതീക്ഷകള്‍ വെക്കുന്നു. കാരണം പത്ത് കാര്യങ്ങള്‍ എനിക്ക് അവനു മുന്നില്‍ സമര്‍പ്പിക്കാനുണ്ട് .

(1) നാലാമതായി ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണ് ഞാന്‍ .
(2) പരിശുദ്ധ നബി( സ ) തങ്ങള്‍ അവിടുത്തെ മകളെ എനിക്ക് വിവാഹം ചെയ്തു തന്നു.
(3) അവര്‍ വഫാത്തായപ്പോള്‍ രണ്ടാമത്തെ മകളെയും എനിക്ക് വിവാഹം ചെയ്തു തന്നു.
(4) ഞാന്‍ ഒരിക്കലും പാട്ട് പാടിയിട്ടില്ല.
(5) ദുഷ് പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല.
(6) എന്റെ വലതുകരംകൊണ്ട് പുണ്യ പ്രവാചകന്റെ തൃക്കയ്യില്‍ പിടിച്ച് ബൈഅത്ത് ചെയ്തതിനു ശേഷം ഞാനൊരിക്കലും ഗുഹ്യസ്ഥാനം സ്പര്‍ശിച്ചിട്ടില്ല.
(7) മുസ്‌ലിമായത് മുതല്‍ ഓരോ വെള്ളിയാഴ്ചയും ഓരോ അടിമകളെ ഞാന്‍ മോചിപ്പിക്കുമായിരുന്നു.
(8) ജാഹിലിയ്യാ കാലത്തോ മുസ്‌ലിമായതിനുശേഷമോ ഞാനൊരിക്കലും വ്യഭിചാരം ചെയ്‌തിട്ടില്ല.
(9) ജാഹിലിയ്യാ കാലത്തോ മുസ്‌ലിമായതിനുശേഷമോ ഞാനൊരിക്കലും മോഷണം നടത്തിയിട്ടില്ല.
(10) നബി( സ ) തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിരുന്നു.

നോക്കൂ....സഹോദരങ്ങളേ,
ജീവിതകാലത്ത് ഒരു പാപം ചെയ്യാന്‍ മനസ്സില്‍പോലും ആഗ്രഹിച്ചിട്ടില്ലെന്ന് സത്യസന്ധമായി പറയാന്‍ നമുക്കാര്‍ക്കെങ്കിലും കഴിയുമോ ? അവിടെയാണ്  ഉസ്‌മാന്‍ ( റ ) വിന്റെ മഹത്വം.
ആ പാത പിന്തുടരാനും അവരെ സ്നേഹിക്കാനും അവര്‍ക്കൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂടാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ,
ആമീന്‍